കൊച്ചിയിൽ വീണ്ടും വൻ ലഹരിവേട്ട

കൊച്ചി സിറ്റിയിലെ ലഹരി നിമാജ്ജനത്തിനുവേണ്ടി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ. സേതുരാമൻ IPS ൻെറ നിർദ്ദേശ പ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ്.ശശിധരൻ IPS ൻെറ നേതൃത്വത്തിനിരോധിത മയക്കുമരുന്ന് ഉൽപ്പന്നങ്ങളുടെ ഉപയോഗവും വിൽപ്പനയും തടയുന്നതിനായി കൊച്ചി സിറ്റി പരിധിയിൽ നടത്തി വരുന്ന പരിശോധനകളുടെ ഭാഗമായി 26.01.2023 തിയതി എറണാകുളം സെൻട്രൽ എ.സി.പി. സി. ജയകുമാർ, ചേരാനല്ലൂർ സബ് ഇൻസ്പെക്ടർ തോമസ് കെ.എക്സ് എന്നിവരുടെ നേതൃത്വത്തിൽ  പോണേക്കര അമൃത ആശുപത്രിക്ക് സമീപമുള്ള ലോഡ്ജിൽ നടത്തിയ പരിശാധനയിൽ മയക്കുമരുന്ന് കച്ചവടം ചെയ്തിരുന്ന ആലുവ എടത്തല സ്വദേശികളായ തോപ്പിൽ വീട്ടിൽ നൌഫൽ (28), തുരുത്തുമ്മേൽപ്പറമ്പിൽ വീട്ടിൽ സനൂപ് (38), മുണ്ടക്കയം സ്വദേശി മഞ്ഞമാവുങ്കൽ വീട്ടിൽ അപർണ്ണ രാധാകൃഷ്ണൻ (22) എന്നിവരെ ചേരാനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 7.45 gm MDMA, 6 Nos LSD Stamp, 4 NosNitrazepam Tab, 2.37 gm Hashish Oil, 48 gm Ganja എന്നിവ പോലിസ് കണ്ടെടുത്തു.

അമൃത ആശുപത്രിക്ക് സമീപമുള്ള ലോഡ്ജിൽ ചികിത്സയ്ക്ക് എന്ന വ്യാജേന ഒരു മാസമായി താമസിച്ചാണ് പ്രതികൾ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത്. കൊച്ചി സിറ്റിയിൽ അഞ്ച് തരത്തിലുള്ള രാസലഹരി ഒരുമിച്ച് കണ്ടെത്തുന്നത് ആദ്യമായിട്ടാണ്. പ്രതിയായ സനൂപിന് കേരളത്തിലെ വിവിധ ജില്ലകളിൽ മയക്കുമരുന്ന് കേസ്സുകൾ നിലവിലുണ്ട്. ഇയാൾ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും മയക്കുമരുന്നുകൾ കൊച്ചിയിൽ എത്തിച്ചതിന് ശേഷം പോലീസിന് സംശയം ഇല്ലാത്ത രീതിയിൽ നൌഫൽ ഓടിച്ചിരുന്ന യൂബർ ടാക്സിയിൽ അപർണ വഴിയാണ് മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്. സനൂപിന് മയക്കുമരുന്ന് എത്തിച്ചുനൽകുന്നവരെക്കുറിച്ച് പോലീസ് അന്വേഷണം നടത്തി വരുന്നു.

ചേരാനല്ലൂർ സ്റ്റേഷൻ എസ്.ഐ. വിജയകുമാർ, എ.എസ്.ഐ. ഹേമ ബാലശങ്കർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സിഘോഷ്, നസീര്ഴ, അനീഷ്,രഞ്ചിനിസിവില്ഴ പോലീസ് ഓഫീസര്ഴമാരായ വിശാൽ, ജോസഫ്, ജിനേഷ്, പ്രശാന്ത് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു